1. Rawabi Holding Careers
Current Openings
- Driver
- HSE Admin
- Executive Secretary
- Fleet Logistics Coordinator
- Warehouse Movement Controller
- Crew Coordinator
- Internship Opportunity - Supply Chain Management
- Site H2S specialist
- Procurement Engineer ( Aramco Approved)
- Buyer
- QC Supervisor
- Production Planner
- Project Manager
- Electrical Production Engineer
- Planning Engineer
- Sales Representative
- Material Handler
- Busbar Fabricator
- QC Manager
- Electrical Design Engineer
- Mechanical Design Engineer
- Electrician
- Welding Supervisor
- General Helper
- Carpenter cum Painter
Requirements
- High School/ Diploma/ Degree
- 1 - 3 years of relevant work experience
Location - Saudi
2. KBR Careers
Current Openings
- Inside Sales Coordinator
- Senior HSE Engineer
- Project Mechanical Engineer (Secret Clearance)
- Project Engineer
- Senior HVAC Engineer
- Senior Graphic Designer
- Financial Controller
- Electrical Engineer
Requirements
- Bachelors degree preferred
- Experience in relevant field
- Good communication skill
ദിവസവും സൗദി അറിയിപ്പുകൾക്ക് സൗദി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം :
https://chat.whatsapp.com/FyPxt9t3uYl6
3. Atlantis Resort Careers
Current Openings
- Sales Executive
- Specialist,
- Assistant Manager
- Chef de Partie
- Administrative Assistant
- Operations Manager
- Team Leader, Wellness
- Attendant
- Receptionist
- Commis
- Agent, Reservations
Requirements
- High School/ Bachelors degree/ Plus Two
- 3 + years of work experience
Location - UAE
ദോഹ മെട്രോയുടെ മൂന്നാം വാർഷികം; പൊതുജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം;സമ്മാന പദ്ധതി
ദോഹ മെട്രോയുടെ മൂന്നാം വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന സമ്മാന പദ്ധതി പ്രഖ്യാപിച്ച് ഖത്തർ റെയിൽ. കൂടാതെ, ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉടമകൾക്ക് ഐഫോൺ 13 നേടാനുള്ള അവസരവുമുണ്ട്. ഖത്തർ റെയിലിന്റെ ദോഹ മെട്രോ & ലുസൈൽ ട്രാം ട്വിറ്റർ പേജിലാണ് വിശദാംശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ദോഹ മെട്രോയിൽ ഒരു വർഷത്തെ സൗജന്യ യാത്ര നേടുന്നതിന്, താൽപ്പര്യമുള്ളവർ മെയ് 17നും ജൂൺ 17നും ഇടയിൽ രജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണം, അവർ സ്വയമേവ നറുക്കെടുപ്പിൽ പ്രവേശിക്കും. സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് ഉടമകൾക്ക് മൂന്ന് വാർഷിക പാസുകൾ ലഭ്യമാകും.
അതേസമയം, ഗോൾഡ് ക്ലബ് രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കുള്ള ഭാഗ്യ നറുക്കെടുപ്പോടെ ദോഹ മെട്രോയുടെ മൂന്നാം വാർഷിക ആഘോഷങ്ങൾ തുടരും. താൽപ്പര്യമുള്ളവർ സ്വയമേവ ഒരു സമ്മാന നറുക്കെടുപ്പിൽ പ്രവേശിക്കുന്നതിനും ഐഫോൺ 13 നേടാനുള്ള അവസരത്തിനും വേണ്ടി മെയ് 17നും ജൂൺ 17നും ഇടയിൽ രജിസ്റ്റർ ചെയ്ത ഗോൾഡ് ക്ലബ് ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണം.
രണ്ട് നറുക്കെടുപ്പുകൾക്കുമുള്ള നിബന്ധനകളും വ്യവസ്ഥകളും ഇപ്രകാരമാണ്:
– വിജയികളെ ക്രമരഹിതമായി തിരഞ്ഞെടുക്കും.
– ഒരു വിജയിക്ക് ഒരു സമ്മാനം ഉണ്ടായിരിക്കും.
– സ്വയമേവ പ്രവേശിക്കാൻ യോഗ്യത നേടുന്നതിന്, ഒരാൾ നിർദ്ദിഷ്ട തീയതികൾക്കുള്ളിൽ രജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണം.
– സാധുവായ ഐഡിയുള്ള ഖത്തറിലെ താമസക്കാരനായിരിക്കണം.
– സാധുവായ ഐഡി നൽകാൻ കഴിയാത്ത വിജയികൾക്കു പകരം പുതിയ വിജയിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഖത്തർ റെയിലിൽ നിക്ഷിപ്തമാണ്.
ദിവസവും യുഎഇ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക :
https://chat.whatsapp.com/IsM7MfihckERps
വിദേശ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം
കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. ഷുവൈഖ്, സബഹാന്‍, ജഹ്‌റ, ഉമ്മുല്‍ ഹൈമാന്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും.
സ്വദേശി സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പരിശോധനയ്ക്കായിരിക്കും രാവിലെ 8 മുതല്‍ ഒരു മണിവരെ മുന്‍ഗണന.
തിരക്ക് കുറയ്ക്കുന്നതിനും സേവനം സുഗമമാക്കുന്നതിനും മുന്‍കൂട്ടി ബുക്ക് ചെയ്ത് കൃത്യസമയത്ത് പരിശോധന കേന്ദ്രങ്ങളില്‍ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 50 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു
പുതിയ കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തീരുമാനം. വിവിധ ചികില്‍സാ വിഭാഗങ്ങളില്‍ 50 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റാനാണ് തീരുമാനം.
ഫാമിലി മെഡിസിന്‍ മോഡല്‍, അല്ലൈഡ് ഹെല്‍ത്ത്, സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ എന്നിവയില്‍ അന്‍പത് ശതമാനം പേര്‍ക്ക് നേരിട്ടും, അന്‍പത് ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ ആയും ചികിത്സ ലഭ്യമാക്കും. ദന്തരോഗവിഭാഗത്തിലും അന്‍പത് ശതമാനം രോഗികള്‍ക്കാണ് നേരിട്ട് പ്രവേശനം.
അതേസമയം, ശിശുരോഗവിഭാഗത്തില്‍ നൂറുശതമാനം രോഗികളെയും നേരിട്ട് ചികില്‍സിക്കും. ‘സ്മാര്‍ട്ട്’ നഴ്സിങ് അസസ്‌മെന്റ് സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കുന്നതായും അധികൃതര്‍ അറിയിച്ചു.
പി.എച്ച്.സി.സിക്ക് കീഴിലുള്ള എല്ലാ ആശുപത്രികളിലും വീഡിയോ കോളിലൂടെയും ടെലിഫോണ്‍ കോളിലൂടെയും ചികിത്സ ലഭ്യമാക്കും. വാക്‌സിനേഷന്‍ സര്‍വീസുകള്‍ പഴയപടി തുടരും. ഡ്രൈവ് ത്രൂ സ്വാബ് ടെസ്റ്റ് ചെയ്യാന്‍ വൈകീട്ട് നാല് മണി മുതല്‍ പതിനൊന്ന് മണി വരെ അവസരം ഉണ്ടാവുമെന്നും ഹമദ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തറിനെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും ബഹ്‌റൈന്‍
ഫിഫ ലോക കപ്പ് നിര്‍മാണ കേന്ദ്രങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ അതിക്രമത്തിനും ചൂഷണത്തിനും ഇരയാവുന്നുവെന്ന ആരോപണം ഏറ്റെടുത്ത് ബഹ്‌റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ബിഎഫ്എ). ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ബഹ്‌റൈന്റെ വിമര്‍ശനം.
തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ് റിപോര്‍ട്ടുകളും കണക്കുകളും കാണിക്കുന്നതെന്ന് ബിഎഫ്എ ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖത്തറില്‍ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നു.
ഖത്തര്‍ ലോക കപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ തുടങ്ങിയ വേളയിലാണ് ബഹ്‌റൈന്റെ പ്രസ്താവന.
എന്നാല്‍, ബഹ്‌റൈനില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയും ശിയാ വിഭാഗത്തിനെതിരേയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴാണ് ഖത്തറിലെ വിഷയങ്ങളെ പര്‍വതീകരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിഎഫ്എയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതവും നയതന്ത്രപരവുമാണെന്ന് മനുഷ്യാവകാശ അഭിഭാഷകനും ലീഡ്‌സ് യുനൈറ്റഡ് എഫ്‌സി മുന്‍ മാനേജിങ് ഡയറക്ടറുമായ ഡേവിഡ് ഹൈ ദോഹ ന്യൂസിനോട് പറഞ്ഞു.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസവും ബഹ്‌റൈൻ അറിയിപ്പുകൾ ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക :
https://chat.whatsapp.com/IsMjfdaryrfihckERps
2017ല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് അല്‍ ഊല പ്രഖ്യാപനത്തില്‍ ബഹ്‌റൈനും ഒപ്പുവച്ചിരുന്നുവെങ്കിലും ബഹ്‌റൈന്‍ ഖത്തറിനെതിരായ വിമര്‍ശനം തുടര്‍ന്നുവരികയാണ്.